Followers

Friday, 18 January 2013

KSRTC യെ ഡീസലില് മുക്കി കൊല്ലരുതേ......

      എണ്ണകമ്പനികള്ക്ക് മേല് ഉണ്ടായിരുന്ന സറ്ക്കാറിന്റ്റെ വില നിയന്ത്രണ അധികാരം ഡീസലിന്റ്റേതും കൂടെ ഒഴിവാക്കുമ്പോള് സറ്ക്കാറ് ഈ തീരുമാനത്തിന് പിന്നില് KSRTC പോലുള്ള പൊതുമേഖലകളെ  തകറ്ക്കും വിധം കടുത്ത നടപടിയിലേക്ക് പെട്ടന്ന്തന്നെ പോകുമെന്ന് അധികമാരും കരുതി കാണില്ല. കേരളത്തില് പൊതു ഗതാഗതം കൈകാര്യം ചെയ്യുന്നതില് 25 ശതമാനത്തോളമാണ് KSRTC യുടെ പംക്. ഭാക്കി വരുന്ന 75 ശതമാനവും കൈകാര്യം ചെയ്യുന്നത് സ്വകാര്യ മേഖലയാണ്. പൊതു ഗതാഗത രംഗത്തെ പൊതുമേഖലയെന്നും സ്വകാര്യ മേഖലയെന്നും രണ്ട് യൂണിറ്റായെടുത്താല് KSRTC യുടെ മൂന്നിരട്ടിവരും സ്വകാര്യ മേഖല . എന്നിട്ടും പൊതു ഗതാഗതം നാലിലൊന്ന് ഭാഗം മാത്രം കൈകാര്യം ചെയ്യുന്ന പൊതുമേഖലക്ക് മാത്രമായി ഒറ്റയടിക്ക് 20 ശതമാനം ഡീസല് വില വറ്ദ്ദിപ്പിക്കുമ്പോള് ,വില കുറക്കാന് കഴിയില്ലെന്ന് കേന്ദ്ര മന്ത്രി തന്നെ പറയുമ്പോള് കേന്ദ്ര സറ്ക്കാറ് വക പൊതുമേഖലയെ തകറ്ക്കാനുള്ള പരസ്യമായ നീക്കമാണെന്നേ ഇതിനെ വിലയിരുത്താന് കഴിയൂ.

KSRTC യെ മാനഭംഗം ചെയ്യരുത്
-------------------------------------------

എന്നും നഷ്ടത്തിന്റ്റെ കണക്ക് മാത്രം പറയുന്ന KSRTC , സറ്ക്കാറിന് മുന്നില് വെള്ളാനയെന്നും പൊതുജനത്തിന് മുമ്പില് കൊള്ളരുതാത്ത സ്ഥാപനമെന്നും കാലങ്ങളായി കേട്ടു തഴമ്പിച്ചുപോയ ഈ സ്ഥാപനത്തെ ഇല്ലാതാക്കികളയാന് പലപ്പോഴായി പലതരത്തില് നടന്ന അണിയറ നീക്കങ്ങളെ പരാജയപ്പെടുത്തിഇന്നത്തെ നിലയില് നിലനിറ്ത്തിയതിന്റ്റചരിത്രം ചെറുതല്ല. ഒരു പക്ഷത്ത് സ്വകാര്യ ബസ്മുതലാളിമാരുടെ സംകുചിത താല്പര്യങ്ങളും സ്വകാര്യവല്കരണത്തിന്റ്റെ വാക്താക്കളായി മാറുന്ന രാഷ്ട്രീയക്കാരും കൈ കോറ്ക്കുമ്പോള് മറുപക്ഷത്ത് KSRTC യിലെ ജീവനക്കാരും KSRTC നിലനില്കണമെന്ന് ആഗ്രഹിക്കുന്ന ഒരുവിഭാഗം ആളുകളും നിന്തരമായി പോരടിച്ചുതന്നെയാണ് സ്ഥാപനം നിലനിന്നു പോന്നത്.

        നഷ്ടത്തിന്റ്റെ കണക്കു പുസ്തകം മാത്രം സാമാന്യ ജനത്തിന് മുമ്പില് അവതരിപ്പിക്കുമ്പോള് ഏതാനും ബസ്സുകള് മാത്രമായി തുടങ്ങിയ KSRTC കേരളത്തില് അങ്ങോളമിങ്ങോളം പടറ്ന്ന പന്തലിച്ചത് എങ്ങനെയെന്ന് പലരും ചിന്തിച്ച് കാണില്ല .

       2006 ല് മുവ്വായിരത്തില്പരം ബസ്സുകളും പൊതു ഗതാഗത രംഗത്തെ സ്വാധീനം പതിമൂന്ന് ശതമാനവും ആയിരുന്നത് 2011 ല് 5000ത്തില് പരം ബസ്സുകളായി ഉയറ്ന്നു. ഇവിടെ സംഭവിച്ച രാഷ്ട്രീയ സമീപനം വ്യക്തം. എന്നാല് ഈയൊരു വലിയ വളറ്ച്ചയെ പിന്നീട് KSRTC യുടെ വലിയ പ്രതിസന്ധിയായിട്ടാണ് ചിത്രീകരിച്ചത്. 2006-2011 കാലഘട്ടത്തില് ബസ്സുകളുടെ എണ്ണം വറ്ദ്ദിപ്പിക്കാന് വേണ്ടി വിവിധ ധനകാര്യ സ്ഥാപനങ്ങളില് നിന്നും ലോണ് വാങ്ങുകയായിരുന്നു. ഈ ലോണുകളും പലിശയുമായി പിന്നീട് അടക്കേണ്ടി വരുന്ന തുക ഒന്നടംകം KSRTCയുടെ ചിലവിന്റ്റെ കണക്കില് പെടുത്തുന്നതോടെ സ്ഥാപനത്തിന്റ്റെ കടം ദിനം പ്രതിയെന്നോണം വറ്ദ്ദിക്കുന്ന പ്രതീതിയുണ്ടാക്കുന്നു. മൂലധനം ഇറക്കാന് ബാദ്ധ്യതപ്പെട്ട കേന്ദ്ര സംസ്ഥാന ഗവണ്മെന്റ്റുകള് ഇതും KSRTC യുടെ തലയില് കെട്ടിവെക്കുകയാണ്.
   
       ധനകാര്യ സ്ഥാപനങ്ങളില് നിന്നും ലോണ് കൊടുക്കുമ്പോള് മറ്റൊരു അധിക ബാദ്ധ്യത കൂടി KSRTC തലയില് കെട്ടിവെക്കുന്നു. KSRTCക്ക് നേരിട്ട് ലോണ് കൊടുക്കുന്നതിന്പകരം KTDFC എന്ന സറ്ക്കാറ് സ്ഥാപനം മുഖാന്തിരമാണ് ലോണ് കൊടുക്കുന്നത്.ഇത് വഴി ധനകാര്യ സ്ഥാപനങ്ങള് നല്കുന്നതിനേക്കാള് ഉയറ്ന്ന നിരക്കില് KSRTC പലിശ നല്കേണ്ടി വരുന്നു.

Wednesday, 16 January 2013

KSRTC കോഴിക്കോട് ബസ് സ്റ്റേഷന് പണിക്കു പിന്നിലെ പണി

കോഴിക്കോട് KSRTC ബസ് സ്റ്റേഷന് 2013 മാറ്ച്ചില് പണി പൂറ്ത്തിയാകുമെന്ന് കേട്ടിരുന്നു. ഇന്നത്തെ സ്ഥിതിയില് അത് ഈ മാറ്ച്ചിലല്ല അടുത്ത മാറ്ച്ചില് പോലും പണി പൂറ്ത്തിയാകുമെന്ന് വിശ്വസിക്കാന് കഴിയില്ല. കാരണം പണി നടന്നാലല്ലേ പൂറ്ത്തീകരണത്തെ കുറിച്ച് ചിന്തിക്കാന് കഴിയൂ . അല്ലെന്കിലും ഇതിലൊക്കെ ആറ്ക്കാ വലിയ താല്പര്യം.കാട്ടിലെ തടി .... എന്തായാല് എന്താ ?!!

Monday, 14 January 2013

പെന്ഷനും ചില സംശയങ്ങളും

ചറ്ച്ചകള് പലതും നടക്കുന്നു. പംകാളിത്ത പെന്ഷന് നടപ്പിലാക്കിയാല് സറ്ക്കാറിന് ബാദ്ധ്യത കുറയുമെന്ന് ഒരുപക്ഷം, സറ്ക്കാറിന് ബാദ്ധ്യത കൂടുമെന്ന് മറ്റൊരു പക്ഷം. 2013 ല് ജോലിക്ക് കയറുന്ന ഒരാളുടെ ശരാശരി പ്രായം 30-35 കണക്കാക്കിയാല് , പെന്ഷന് പ്രായം 60 വെച്ച് നോക്കുമ്പോള് അയാള്ക്ക് 25-30 കൊല്ലം ജോലി ലഭിക്കും . 25 വറ്ഷത്തിന് ശേഷം വിരമിക്കുന്നവന് അന്ന് സറ്ക്കാറ് കൊടുക്കേണ്ട പെന്ഷന് ബാദ്ധ്യതയേ പംകാളിത്ത പെന്ഷന്കൊണ്ട് ഒഴിവാകുന്നുള്ളൂ. മാത്രവുമല്ല ശമ്പളത്തിന്റ്റെ 10 ശതമാനമോ അതില്കൂടുതലോ ജീവനക്കാരന്റ്റ് ശമ്പളത്തില്നിന്നും പിടിക്കുന്ന തുകക്ക് സമാനമായ തുക സറ്ക്കാറും ഈ ഫണ്ടിലേക്ക് നല്കണം . അതായത് 2013 ഏപ്രില് മുതല് നിയമിക്കുന്ന ജീവനക്കാരുടെ പേരില് സറ്ക്കാരും ജീവനക്കാരനും പെന്ഷന് ഫണ്ട് കൈകാര്യം ചെയ്യുന്ന ഏജന്സിക്ക് പണം നല്കണം. അഥവാ 2013 മുതലുള്ള നിയമനങ്ങള്സറ്ക്കാറിന് അധിക ബാദ്ധ്യതയാകും എന്ന അഭിപ്രായം ഇവിടെ ശരിയാകുന്നു. ജീവനക്കാരന് തനിക്ക് കിട്ടുമായിരുന്ന ശമ്പളത്തിന്റ്റെ ഒരു പംക് വെട്ടിക്കുറച്ച അവസ്ഥ യും . ഇവിടെയാണ് ഈ പദ്ധതിയുടെ ഗുണം 25 വറ്ഷക്കാലത്തേക്ക് സറ്ക്കാരിനും ജീവനക്കാരനും ഇല്ല എന്ന സംശയം. ഒപ്പം 25 വറ്ഷക്കാലം ഒരു നയാ പൈസ തിരിച്ചുകൊടുക്കാതെ ഈ ഫണ്ട് കൈകാര്യം ചെയ്യാന് സറ്ക്കാറിതര ഏജന്സികള്ക്ക് അടക്കം സാഹചര്യമൊരുക്കുമ്പോള് ഈ പദ്ധതിയുടെ ഏറ്റവും വലിയ ഗുണഭോക്താവുന്നത്ഈ ഏജന്സികള് തന്നെയല്ലേ എന്ന വലിയ ചോദ്യവും.

Sunday, 6 January 2013

അമൃത്യസെന് കേരള മാതൃകയെ പ്രശംസിക്കുമ്പോള്

കേരള വികസന മാതൃക ഗുജ്റാത്തിനേക്കാള് മികച്ചതാണെന്ന് നോബേല് സമ്മാന ജേതാവും വിഖ്യാത സാമ്പത്തിക ശാസ്ത്രജ്ഞനുമായ അമൃത്യാസെന് പറയുമ്പോള് അത് ഗുജ്റാത്ത് മാതൃകയുടെ മഹത്വം പറയുന്നവറ്ക്കുള്ള ശക്തമായ മറുപടിയാകുന്നു. സാമൂഹിക സൂചകങ്ങളുടെ കണക്ക് നിരത്തി കേരള മാതൃകയെ അമൃത്യാസെന്നിനെ പോലൊരു സാമ്പത്തിക ശാസ്ത്രജ്ഞന് പ്രശംസിക്കുമ്പോള് സ്വന്തം നാടിന്റ്റെ മഹത്വം മനസ്സിലാക്കാത്ത ചിലരെന്കിലും നമുക്കിടയിലുണ്ടെന്നത് യാഥാറ്ഥ്യമാണ്. അമൃത്യാസെന് കേരളത്തെ പ്രശംസിച്ച അതേ പരിപാടിയില് കേന്ദ്ര ഗ്രാമവിസന മന്ത്രി കേരള മാതൃക രൂപപ്പെട്ടത് എങ്ങനെ എന്നുകൂടി പറഞ്ഞു.കേരള മാതൃക രൂപപ്പെടുത്തുന്നതില് കേരളത്തിലെ രാഷ്ട്രീയപാറ്ടികളും ട്രേഡ് യൂണിയനുകളും സ്ത്രീ സംഘടനകളും പൊതു സമൂഹവും പംക് വഹിച്ചുഎന്നാണ് കേന്ദ്ര മന്ത്രി പറഞ്ഞത്.കേരളത്തിന്റ്റെ വികസനം ചറ്ച്ച ചെയ്യപ്പെട്ടപ്പോഴൊക്കെ വികസനത്തിന് വിലങ്ങ് തടിയാകുന്നത് ട്രേഡ് യൂണിയനുകളാണെന്നവിമറ്ശനമാണ് കേട്ടത്.കേരളത്തിന് വികസനമുണ്ടെന്കില് അതില് ട്രേഡ് യൂണിയനുകള്ക്ക് നല്ലൊരു പംകുണ്ടായിരുന്നു എന്നത് ആറ്ക്കും നിഷേധിക്കാനാവാത്ത യാഥാര്ഥ്യമാണ്. ..........

Saturday, 5 January 2013

അന്ധകാരത്തിലേക്ക് വീണ്ടും തിരിച്ചു പോകാതിരിക്കാന്

മാന്യതയുടെ വിലാസത്തില് മനസുകളെ വീതിച്ചെടുത്ത് വേലികെട്ടി തിരിച്ച് അതാണ് ലോകമെന്ന് പഠിപ്പിക്കുകയും ആ ലോകത്തിന് പുറത്ത് കടക്കാതിരിക്കാന് വിശ്വാസത്തോടൊപ്പം അന്ധവിശ്വാസവും വളറ്ത്തുകയും ചെയ്യുമ്പോള് സമൂഹം പ്രതികരണ ശേഷിയടക്കം നഷ്ടപ്പെട്ട് വെറും ആള്കൂട്ടമായി നില്ക്കുന്നു.
  വേലിക്കെട്ടുകള് തകറ്ത്തെറിയാനുള്ള ഓറ്മ്മപ്പെടുത്തലുകള് പുരോഗമന പ്രസ്ഥാനങ്ങളുടെ കടമയാണ്.
.........

Friday, 4 January 2013

പണാധിപത്യം ജനാധിപത്യത്തിന്റ്റെ മുകളില് പറക്കുമ്പോള്

നമ്മുടെ രാഷ്ട്രയ വ്യവസ്ഥിതിയില് പണംകൊടുത്ത് വാങ്ങാവുന്നചരക്കായി ജനാധിപത്യം മാറുമ്പോള് അതില് യാതൊരുവിധ അതിശയോക്തിയും പ്രകടിപ്പിക്കാത്ത പറ്ട്ടികള്, അതിനെ സാമാന്യ വല്കരിക്കാനാണ് ശ്രമിക്കുന്നത്.

ഒരു മതം -ഒരുപാട് സംഘടനകള്

ഒരു മതത്തിന്റ്റെ പേരില് ഒരുപാട് സംഘടനകള് പരസ്പരം ചേരിതിരിഞ്ഞ് കോലാഹലങ്ങള് സൃഷ്ടിക്കുമ്പോള് പൊതുജന മദ്ധ്യത്തില് ആ മതത്തിന് നല്ലതല്ലാത്ത ഒരു സാഹചര്യം സൃഷ്ടിക്കപ്പെടുന്നു. മതം ലക്ഷ് യം വെക്കുന്ന നല്ല കാര്യങ്ങളേക്കാള് തങ്ങളുടെ വിഭാഗത്തിന്റ്റെ നിലപാടുകള്ക്ക് ഊന്നല് വരുന്നു.ഇങ്ങനെ ആശയ , അഭിപ്രായ വ്യത്യാസങ്ങള് വളറ്ന്ന് വലുതാകുന്നത് തീറ്ത്തും വ്യത്യസ്ഥമായ നിലപാടുകളുള്ള പരസ്പരം യോജിക്കാന് കഴിയാത്ത ഒരുപാട് വിഭാഗമായി വിഭജിക്കപ്പെടുന്നു. ഓരോ വിഭാഗത്തിനും തങ്ങളുടെ നിലനില്പ് അഭിമാനപ്രഷ്നമായി മാറുന്നു.അതുകൊണ്ട് തന്നെ തങ്ങളുടെ ഭാഗത്ത് തെറ്റുണ്ടെന്ന്  ബോധ്യപ്പെട്ടാല്പോലും അവര് അത് സമ്മതിച്ച് കൊടുക്കുന്  നത് തോല്  വിയായി മാറുമെന്ന തോന്നല് അവരെ തങ്ങളുടെ നിലപാടില് കടിച്ച് തൂങ്ങാന് പ്രേരിപ്പിക്കുന്നു. അല്ലെന്കിലും ഇന്ന് ബദ്ധശത്രുക്കളായ ചില പ്രബല സംഘടനകള് എന്തിന്റ്റെ പേരിലാണ് വ്യത്യസ്ഥ കോണുകളില് നില്ക്കുന്നതെന്നതിന് വ്യക്തമായ കാരണങ്ങള് കാണില്ല. ആശയപരമായി അഭിപ്രായ വ്യത്യാസമില്ലാത്ത ഇത്തരം സംഘടനകളെ വിഘടിച്ച് നിറ്ത്താന് പ്രേരിപ്പിക്കുന്നത് ദുരഭിമാനമോ , മേധാവിത്തവും അധികാരവും നഷ്ടപ്പെടുമെന്ന ആശന്കകളോ ഒക്കെ ആയിരിക്കാം. ഇത്തരം ചിന്താഗതികള് ഒരു മതത്തിന്റ്റെ പേരില് കൊണ്ട് നടക്കുമ്പോള് മതങ്ങള് മുന്നോട്ട് വെക്കുന്ന നല്ല ആശയങ്ങള്ക്ക് കടഘ വിരുദ്ധമായി മാറുന്നു ഇവിടെ ആശയങ്ങള്.

.............

Thursday, 3 January 2013

വികസന കാഴ്ചപ്പാടിലെ മുരടിപ്പ്

കേരള വികസനം എന്നും ചറ്ച്ചകളില് മാത്രം സജീവമായി നില്ക്കുന്നു........

സോഷ്യല്‍ മീഡിയയിലും വര്‍ഗീയത !!!

   സോഷ്യല്‍ മീഡിയകള്‍ ഉപയോഗിക്കുന്നവര്‍ അവരവരുടെ താല്‍പര്യങ്ങള്‍ക്കാണല്ലോ മുന്‍ തൂക്കം കൊടുക്കുന്നത്. അങ്ങനെ വരുമ്പോള്‍ സോഷ്യല്‍ മീഡിയകള്‍  വര്‍ഗീയത വളര്‍ത്തുന്നു എന്ന് ഒരു സര്‍വേ ചൂണ്ടി കാണിക്കുന്നത് വര്‍ഗീയമായി ചിന്തിക്കുന്നവരും പ്രവര്‍ത്തിക്കുന്നവരും സോഷ്യല്‍ മീഡിയകളില്‍  സജീവമാണ് എന്നത് തന്നെയാണ്. ഇത് ചില യാഥാര്‍ത്യങ്ങളിലേക്ക് വിരല്‍ ചൂണ്ടുന്നു. മതവിഷയങ്ങള്‍ സജീവമായി ചര്‍ച്ച ചെയ്യപ്പെടുന്ന ചില ഗ്രൂപ്പുകള്‍തന്നെ സോഷ്യല്‍ മീഡിയകളിലുണ്ട്.  മത വിഷയം ചര്‍ച്ച ചെയ്യുന്ന ഒരു പോസ്റ്റില്‍ കയറി കമന്‍റ് അടിച്ചാല്‍ നമ്മെ ഒരു മതത്തിന്‍റെ ഭാഗം പറയുന്ന  ആളാക്കി മറ്റുന്നതിന് പാകത്തിലുള്ള പ്രതികരണങ്ങള്‍ ഉടന്‍ വരും. പിന്നെ ഒരുപാട് ചോദ്യങ്ങള്‍ നമ്മുടെ കമന്‍റിന് നേരെ വരും. അവിടെ പ്രതികരിക്കാതിരിക്കുന്നതാണ് നല്ലെതെന്നതാണ് അനുഭവം . പലപ്പോഴും മാന്യതയുടെ അതിര്‍വരമ്പുകള്‍ ലംഘിക്കുന്ന ഇത്തരം വേദികളിലെ ചര്‍ച്ചകള്‍ വര്‍ഗീയ ചിന്ത വളര്‍ത്താന്‍ ആക്കം കൂട്ടുന്നതായി മാറുന്നു.

ചിലപോസ്റ്റുകളില്‍ മത വിശ്വാസികള്‍ അല്ലാത്തവരെന്ന ഭാവത്തില്‍ പ്രതികരിച്ച് വിശ്വാസിയുടെ വികാരം വ്രണപ്പെടുത്തി വര്‍ഗീയമായ ചിന്ത ഉണ്ടാക്കാനുള്ള ശ്രമം . മറ്റുചിലര്‍ അന്യ മതക്കാരുടെ പേരില്‍ ID ഉണ്ടാക്കി വിശ്വാസിയെ പ്രകോപിപ്പിക്കാന്‍ ശ്രമിക്കുന്നവര്‍.  ഇത്തരം പോസ്റ്റുകളില്‍  വെറുതെയൊന്ന് കയറി ഇറങ്ങിയാല്‍ തന്നെ എന്തൊക്കെയോ നീഗൂഡതകള്‍ മണക്കും. വര്‍ഗീയത വളര്‍ത്താനുള്ള ചില ബോധപൂര്‍വ്വമായ ശ്രമങ്ങള്‍ പോലും സോഷ്യല്‍ മീഡിയകള്‍ കേന്ദ്രീകരിച്ച് നടക്കുന്നുണ്ടോ എന്ന് സംശയിക്കേണ്ടിയിരിക്കുന്നു.

സോഷ്യല്‍  മീഡിയകള്‍ കൂടുതല്‍ ജനകീയമാവുന്ന ഈ കാലത്ത് ഇവിടെയുള്ള ഓരോ ഇടപെടലും  സൂക്ഷിക്കേണ്ടതുണ്ട് . തെറ്റായ പ്രവണതകള്‍ ഇല്ലാതാക്കാന്‍ പുരോഗമന ചിന്താഗതിക്കാര്‍ ഈ മേഖലയിലും ജാഗ്രത പലിക്കേണ്ടതുണ്ട്. സൗഹൃദത്തിനും ആശയ സംവാദത്തിനുമപ്പുറം സമൂഹത്തില്‍ ഭിന്നിപ്പുണ്ടാക്കാന്‍ ഒരു മാദ്ധ്യമത്തെയും ഉപയോഗിച്ച് കൂടാ.
20 / 01 / 2013

സാമൂഹിക ജീവിതത്തെ മലിനപ്പെടുത്തുന്നത് ആര്‍ക്ക് വേണ്ടി
------------------------------------------

ജാതി -മത സംഘടനകള്‍ കേരളത്തിന്റ്റെ പൊതു ജീവിതത്തെമലിനപ്പെടുത്തുമ്പോള്‍ നമ്മുടെ നാടിന്‍റെ ജാതിവ്യവസ്ഥയുടെ ഇരുണ്ട ചരിത്രത്തിലേക്കുള്ള തിരിച്ചു നടത്തമാണോ എന്ന ആശങ്ക ചില കോണുകളില്‍ നിന്നും ഉയരുന്നത് ശുഭകമാണ്.

   ശ്രീമാന്‍ ആന്റ്റണി ഒരു ജാതി സംഘനയുടെ സമ്മേളനത്തില്‍ വെച്ച് തന്നെകേരളത്തിലെ സാമുദായിക അന്തരീക്ഷത്തിന്‍റെ ഊഷ്മളത കുറഞ്ഞൂ എന്ന് പറയേണ്ടി വന്നത് അദ്ദേഹത്തിന്‍റെ മനസിന്‍റെ നന്‍മകൊണ്ടാണ്.കേരള സമൂഹം ഇങ്ങനെ പേയാല്‍ വീണ്ടും ഭ്രാന്താലയമാവും എന്നുകൂടെ അദ്ദേഹത്തിന് പറയേണ്ടി വന്നത് ഇന്നത്തെ കേരളത്തിന്‍റ സാമൂഹിക സാഹചര്യങ്ങളുടെ അപകടകരമായ അവസ്ഥയാണ് അത് സൂചിപ്പിക്കുന്നത്. സാമുദായിക സംഘടനകളുടെ താക്കോല്‍ സ്ഥാനത്തിരിക്കുന്നവരെ ഈ അപകടകരമായ സാഹചര്യം നല്ലനിലയില്‍ കൈകാര്യം ചെയ്യാന്‍ ഉപദേശിക്കാനും അദ്ദേഹം മറന്നില്ല.

     സമ്പത്തും അധികാരവും ജാതി-മത സംഘടനകളുടെ കാല്‍ചുവട്ടിലേക്ക് കേന്ദ്രീകരിക്കപ്പെടുന്ന സാഹചര്യം സൃഷ്ടിച്ചതില്‍ രാഷ്ട്രീയ പാര്‍ട്ടികള്‍ക്ക് മുഖ്യമായ പങ്കുണ്ട്.  അധികാരത്തിലേക്കെത്താന്‍  ചെറിയ കൈതാങ്ങിന് വരെ  രാഷ്ട്രീയ പാര്‍ട്ടികള്‍ ഇവരെ താലോലിച്ചപ്പോള്‍ കിട്ടിയ അവസരം മുതലാക്കി തങ്ങളുടെ ശക്തി വര്‍ദ്ദിപ്പിക്കാനാണ് ഓരോ വിഭാഗവും ശ്രമിച്ചത്. ഒരു പരിധികഴിഞ്ഞപ്പോള്‍ വിലപേശല്‍ ശക്തിയായി ഇവര്‍ മാറിയതോടെ രാഷ്ട്രീയം തന്നെ നിര്‍ണ്ണയിക്കുന്നത് ജാതി-മത ശക്തികളാണെന്ന സാഹചര്യം വരുന്നു.ഇന്ന് രാഷ്ട്രീയം നിര്‍ണ്ണയിക്കുക മാത്രമല്ല നിയന്ത്രിക്കുക കൂടി ചെയ്യുന്നത് തങ്ങളാണെന്ന ചിന്താഗതിയിലേക്ക് കാര്യങ്ങള്‍ എത്തിയിരിക്കുന്നു. ഡസന്‍ കണക്കിന് സംഘടനകളുടെ ഇഷ്ടാനിഷ്ടങ്ങള്‍ പരിഗണിച്ചു കൊണ്ട് ഒരു ഭരണം മുമ്പോട്ട് കൊണ്ടുപോവുക ശ്രമകരം തന്നെയാണ്. ഈ ഒരു തിരിച്ചറിവ് തന്നെയാണ് ജാതി-മത സംഘടനകളെ ഏറ്റവും കൂടുതലും പരസ്യമായും പ്രോല്‍സാഹിപ്പിച്ച പാര്‍ട്ടി നേതാവ് തന്നെ സമൂഹ്യ  ബന്ധങ്ങളുടെ അപകടകരമായ സാഹചര്യം തുറന്നു പറയേണ്ടി വന്നത്.
..............

Wednesday, 2 January 2013

പെന്ഷന് പംകാളിത്തമായാല്

KSRTC യിലും സ്റ്റാറ്റ്യൂട്ടറി പെന്ഷന് നിലനില്കുന്നത് കൊണ്ട് തന്നെപംകാളിത്ത പെന്ഷന് തീരുമാനത്തിനെതിരെ 2013 ജനുവരി 8 ന് സറ്ക്കാറ് ജീവനക്കാരുടെ പണിമുടക്ക് KSRTCജീവനക്കാരെയും ബാധിക്കുന്ന വിഷയം ഉന്നയിക്കുന്നതാണ്. ഈ പണിമുടക്കം KSRTC ജീവനക്കാരെ ഒരുവിധത്തിലും ബാധിക്കാത്ത വിഷയമാണെന്ന് പറയുന്നത് രാഷ്ട്രീയ പ്രേരിതമാവാം. ജീവനക്കാരന്റ്റെ ഭാവി അനിശ്ചിതത്തിലാക്കുന്ന  ഒരു തീരുമാനത്തിനെതിരെ യോജിച്ച് നില്ക്കേണ്ട സമയത്ത് കേവലം രാഷ്ട്രീയ താല്പര്യത്തിന്റ്റ പേരില് സ്വീകരിക്കുന്ന നിലപാട് തൊഴിലാളി വിരുദ്ധമാണ്. തൊഴിലും കൂലിയും സംരക്ഷിക്കാന് ഇത്തരം പിന്തിരിപ്പന് നിലപാടുകള്ക്കെതിരെ  കക്ഷി രാഷ്ട്രീയത്തിന് അതീതമായി യോജിക്കേണ്ടതുണ്ട്.

തുടങ്ങുന്നു

പുതിയ തുടക്കം.