Followers

Sunday, 21 July 2013

പീഢനങ്ങള്‍ വര്‍ദ്ദിക്കുന്നതിന്‍റെ സാമൂഹികവശം

ജൂലൈ 21 ലെ  മതൃഭൂമിയില്‍  വന്ന എന്‍.പി.ഹാഫിസ്മുഹമ്മദിന്‍റെ "ബാല പീഢനത്തിന്‍റെ സ്വന്തം കേരളം"എന്ന ലേഖനം നമ്മുടെ സമൂഹത്തെ ബാധിച്ചിരിക്കുന്ന ഗുരുതരമായ രോഗാവസ്ഥയിലേക്ക് വിരല്‍ ചൂണ്ടുന്നതാണ്.

കുടുംബം എന്നത് അതിന്‍റെ ഏറ്റവും ചെറിയ രൂപം മാത്രമായി ഒതുങ്ങുമ്പോള്‍ ജീവിതത്തിന്‍റെ ഓരോ കയറ്റിറക്കങ്ങളും കുട്ടികളടങ്ങുന്ന മൂന്ന്-നാല് പേര്‍ മാത്രമായി നേരിടേണ്ടി വരുന്നു. ഇത് കുടുംബങ്ങളിലുണ്ടാക്കുന്ന സംഘര്‍ഷങ്ങളും അതുവഴി കുട്ടികള്‍ നേരിടേണ്ടി വരുന്ന പീഢനങ്ങളും ലേഖനത്തില്‍ പ്രതിപാതിക്കുന്നു.  വ്യക്തികളില്‍ ധാര്‍മികത വളര്‍ത്തുന്നവരെന്ന ലേബലുള്ള ജാതി-മത സംഘടനകള്‍  രാഷ്ട്രീയത്തില്‍ ഇടപെട്ട് ഭരണത്തില്‍ കയ്യിട്ട് വാരാന്‍ തക്കം പാര്‍ത്ത് നടക്കുമ്പോള്‍ മൂല്യങ്ങള്‍ക്കും സദാചാരത്തിനും മതങ്ങളില്‍ പോലും പ്രസക്തിയില്ലാതാവുകയാണ്.ലേഖനത്തില്‍ പറയും പോലെ സ്വ- സമുദായത്തിലെ ന്യൂനപക്ഷത്തെ  പോലും  സ്വാധീനിക്കാന്‍ കഴിയാത്ത ഇവര്‍ എന്തിന് നിലനില്‍ക്കണം എന്നത് പ്രസക്തമായ ചോദ്യമാണ്.അധികാരത്തില്‍ കടിച്ച് തൂങ്ങാനും കയറിപ്പറ്റാനും തന്ത്രങ്ങള്‍ മെനയുന്നവരായി രാഷ്ട്രീയക്കാരും മാറുമ്പോള്‍ ധാര്‍മ്മികതയെ കുറിച്ച് ചീന്തിക്കാന്‍ ആര്‍ക്കുമിവിടെ സമയമില്ല.
ലേഖനത്തില്‍ മാധ്യമങ്ങളെ കുറിച്ച് ഒന്നും കണ്ടില്ല.
മാധ്യമങ്ങള്‍ സമൂഹത്തിന്‍റെ മൂല്യച്യുതിയെ ആഘോഷമാക്കി മാറ്റുമ്പോള്‍ സമൂഹത്തിന് മുമ്പില്‍ അവതരിപ്പിക്കപ്പെടുന്നത് കൂടുതല്‍ അപകടകരമായ ചില മാതൃകകള്‍ കൂടിയാണ്.

ഇവിടെ തിരുത്തപ്പെടേണ്ട അടിസ്ഥാനപരമായ വിശയങ്ങള്‍ തിരുത്തുന്നതിന് വേണ്ടി ശബ്ദിക്കുകയാണ് വേണ്ടത്. കുറ്റക്കാരായി പിടിക്കപ്പെടുന്നവര്‍ക്ക് നേരേ ധാര്‍മ്മിക രോഷംപ്രകടിപ്പിച്ചതുകൊണ്ട് മാത്രം കാര്യമില്ല.
............................

No comments:

Post a Comment